തിരുവനന്തപുരം: കോര്പറേഷന് പരിധിയില്‍ നടക്കാനിരിക്കുന്ന മേളകളുടെ വിനോദ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച അജണ്ടകള്‍ നഗരസഭാ കൗണ്‍സിലില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് ഇടയാക്കി. മേളയില്‍ നിന്നുള്ള വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇതിനാല്‍ വിനോദ നികുതി ഒഴിവാക്കണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് എന്ത് തരം കാരുണ്യപ്രവര്‍ത്തനമാണെന്ന് ആര്‍ക്കും വ്യക്തമല്ലെന്ന് ബിജെപി അംഗം പറഞ്ഞു. ഇതിലൂടെ നഗരസഭയ്ക്ക് ലഭിക്കേണ്ടുന്ന നികുതിപ്പണമാണ് നഷ്്ടമാക്കുന്നത്. ഇത്തരം മേളകളില്‍ ചിലത് കച്ചവട തന്ത്രമാണ്. ഈ സാഹചര്യത്തില്‍ വിശദമായി പരിശോധനകള്‍ക്ക് ശേഷമേ ഇളവ് നല്‍കേണ്ടതുള്ളൂ എന്നും ആവശ്യപ്പെട്ടു.
നഗരസഭാ പരിധിയില്‍ കേബിള്‍ ടിവി സംപ്രേഷണത്തിനായി പോസ്റ്റുകള്‍ നാട്ടി കേബിളുകള്‍ വലിക്കുന്നതിനും ഇഡിപി (ഇലക്ട്രോണിക് ഡാറ്റാ പ്രൊസസിംഗ്) സ്ഥാപിക്കുന്നതിനും നിലവില്‍ നിശ്ചയിച്ചിരുന്ന നിരക്കുകള്‍ വര്‍ധിപ്പിക്കാനും കൗണ്‍സില്‍ തീരുമാനമായി. നഗരപരിധിയില്‍ അനുമതിയില്ലാതെ കേബിള്‍ വലിക്കുന്നവര്‍ക്കെതിരെ ക നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.
നഗരസഭയുടെ 13-ാം പഞ്ചവത്സരപദ്ധതിയുടെ ആദ്യവര്‍ഷ പദ്ധതി രൂപീകരണത്തിനായുള്ള വാര്‍ഡ് സഭകള്‍ വിളിച്ചുചേര്‍ക്കുന്ന വിഷയത്തില്‍ പദ്ധതി രൂപീകരണം അനന്തമായി നീളുന്നു. ജൂണില്‍ പദ്ധതി രൂപീകരണത്തിനു തയ്യാറായാല്‍ 6 മാസത്തിനുശേഷം പദ്ധതി നിര്‍വഹണം നടത്താനാകുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിലും ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുന്ന വിഷയത്തിലും പരാതി പ്രളയം കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി. ബിജെപി നഗരസഭാകക്ഷി നേതാവ് അഡ്വ. ഗിരികുമാര്‍, കൗണ്‍സിലര്‍ തിരുമല അനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: