നെടുമങ്ങാട്: മുഖ്യമന്ത്രിയുടെ ജനസാന്ത്വനം ഫണ്ടില്‍ നിന്ന് സഹായം ലഭിക്കാന്‍ അപേക്ഷ നല്കാനെത്തിയവരുടെ വന്‍തിരക്ക് കാരണം ഇന്നലെയും താലൂക്കാഫീസും പരിസരവും വീര്‍പ്പുമുട്ടി. ഇതുകാരണം താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ക്ക് മറ്റു ജോലികള്‍ മാറ്റിവച്ച് അപേക്ഷകള്‍ മാത്രം സ്വീകരിക്കേണ്ട അവസ്ഥയായി.
താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന റവന്യൂ ടവറിലേക്ക് പ്രവേശിക്കുന്ന റോഡില്‍ രാവിലെ മുതല്‍ തന്നെ അപേക്ഷകരുടെ തിരക്ക് അനുഭവപ്പെട്ടു. അപേക്ഷനല്‍കി മടങ്ങാന്‍ ഇവര്‍ക്ക് മണിക്കൂറോളം കാത്തുനില്ക്കേണ്ടിവന്നു. അപേക്ഷകരില്‍ ഏറിയ പങ്കും സ്ത്രീകളായിരുന്നു. റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അമ്പതോളം വരുന്ന കച്ചവട സ്ഥാപനങ്ങളിലേക്കും എത്തിയ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് ഇവിടേക്ക് കയറാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. കഴിഞ്ഞ അഞ്ച് ദിവസമായി അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വിവരം അറിഞ്ഞെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാവിലെയുണ്ടായ അപേക്ഷകരുടെ തിരക്ക് വൈകിട്ട് നാലുമണിയോടെയാണ് അവസാനിച്ചത്. ഈ അപേക്ഷകള്‍ എല്ലാം വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതാത് വില്ലേജ് ഓഫീസുകളിലേക്ക് വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: