തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണക്കടകള്‍ ഇന്ന് അടച്ചിടും. സ്വര്‍ണ്ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിക്കാത്തതിനെതിരെയാണു സമരം. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ഇതേ ആവശ്യം ഉന്നയിച്ച് ഇവര്‍ അനിശ്ചിതകാല സമരം നടത്തി വരുകയാണ്.
ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്തിലാണു കടയടപ്പ് സമരം നടക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിലെ അനിശ്ചിതകാല സമരത്തിനു പുറമെയാണ് കടയടപ്പ് സമരം
കെ.എം മാണി ധനമന്ത്രിയായിരുന്നപ്പോഴാണ് അശാസ്ത്രീയവും നിയമവിരുദ്ധവുമായ വാങ്ങല്‍ നികുതി സ്വര്‍ണത്തിനു മേല്‍ ചുമത്തിയത്. അതേസമയം,വാങ്ങല്‍ നികുതി അടിച്ചേല്‍പ്പിക്കുന്നത് വാണിജ്യനികുതി നിയമത്തിന്റെ ലംഘനമാണെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി ടി.എം തോമസ് ഐസകിനെയും കണ്ട് നിവേദനം നല്കി.
സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് അസോസിയേഷന് ഭാരവാഹിയായ എം.പി അഹമ്മദ് പറഞ്ഞു. 2014 മുതലുള്ള വാങ്ങല്‍ നികുതി പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നടപടി രജിസ്ട്രേഷന് ഇല്ലാത്ത ചെറുകിട വ്യാപാരികളെയും വ്യക്തികളെയും ദോഷകരമായി ബാധിക്കുമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: