കൊട്ടാരക്കര: ഇത് താന്‍ടാ ഇന്ത്യന്‍ പട്ടാളമെന്നാണ് ഇപ്പോള്‍ ഏനാത്തെയും കുളക്കടയിലെയും നാട്ടുകാര്‍ പറയുന്നത്. രണ്ട് ദിവസം കൊണ്ടാണ് ഏനാത്ത് പാലത്തിന് സമാന്തരമായി കല്ലടയാറിന് കുറുകെ 180 അടി നീളത്തിലും 15 അടി 9 ഇഞ്ച് വീതിയിലും പാലം പൂര്‍ത്തിയാക്കി പട്ടാളം റെക്കാര്‍ഡിട്ടത്. അതും 400 കൊല്ലത്തെ ആയുസോടെ. മാധ്യമങ്ങളോടൊ പൊതുജനങ്ങളോടോ അഭിപ്രായപ്രകടനങ്ങള്‍ നടത്താതെ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കുന്നതിലായിരുന്നു ഇവരുടെ പൂര്‍ണ്ണശ്രദ്ധ. നിര്‍മ്മാണം കാണാന്‍ ഇരുകരകളിലും നൂറുകണക്കിന് ജനങ്ങളാണ് എത്തുന്നത്. കൗതുകത്തോടെയാണ് സൈനികരുടെ കൈയുംമെയ്യും മറന്നുള്ള അധ്വാനത്തെ ജനങ്ങള്‍ നോക്കികണ്ടത്. ഇവിടെ അബട്ട്മെന്റിന്റേയും അനുബന്ധറോഡിന്റേയും നിര്‍മ്മാണത്തിനായി ആഴ്ചകള്‍ എടുത്തപ്പോഴാണ് രണ്ടര ദിവസത്തില്‍ പാലം പൂര്‍ത്തിയാക്കിയത്. മന്ത്രിയും എംപിയും പാലത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് അടിയന്തിരനിര്മ്മാണ ഉത്തരവ് നല്‍കിയത്. നിര്‍മ്മാണ പുരോഗതി വിലയിരുത്താനും നേരില്‍ കാണാനും ഇന്നലെ സ്ഥലം സന്ദര്‍ശിച്ച പൂര്‍വ്വസൈനിക് പരിഷത്ത് നേതാക്കളോടാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്കുന്ന കമാണ്ടിങ് ഓഫീസര്‍ കേണല്‍ നീരജ്മാത്തൂര് വിവരിച്ചത്. മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പില്‍ നിന്ന് വിരമിച്ച ക്യാപ്ടന് ഗോപിനാഥന്‍നായര്‍, സംസ്ഥാന ജനറല്‍സെക്രട്ടറി മധു വട്ടവിള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. പണികള്‍ മിക്കവാറും പൂര്‍ത്തിയായതായും ഇന്ന് പാലം ഗാതാഗതത്തിന് സജ്ജമാകുമെന്നും നീരജ് മാത്തൂര്‍ അറിയിച്ചതായി മധു വട്ടവിള മാധ്യമങ്ങളോട് പറഞ്ഞു. ക്ലാസ് ലോഡ് 18 ടണ്‍ വിഭാഗത്തില്‍പ്പെട്ട ത്രിബിള്‍ ഡബിള്‍ ബെയ്ലി പാലമാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. യഥാസമയം അറ്റകുറ്റപണി പൂര്‍ത്തിയാക്കിയാല്‍ 400 വര്‍ഷമാണ് ആയുസ്. ഉടന്‍തന്നെ പാലം സംസ്ഥാനസര്‍ക്കാരിന് പട്ടാളം പാലം കൈമാറും. കേവലം മൂന്നുദിവസം മാത്രമാണ് നിര്‍മാണത്തിനായി വേണ്ടിവന്നത്. പൂര്‍വസൈനിക് പരിഷത്ത് നേതാക്കളായ മൗട്ടത്ത്മോഹനന് ഉണ്ണിത്താന്, മൈലം വാസുദേവന്‍പിള്ള, കെ.കെ.രാമചന്ദ്രന്, പി.എന്‍.ആനന്ദന്, രാധാകൃഷ്ണപിള്ള എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: