ലഖ്നൗ : ഉത്തര്‍പ്രദേശില്‍ 36359 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളി. സംസ്ഥാനത്തെ 15 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയത്.
കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണം നിക്ഷേപിക്കുന്ന രീതിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഈ രീതിയില്‍ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകളായിരിക്കും എഴുതിത്തള്ളുക.
ഇതോടെ 2.1 ലക്ഷം കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കും. തെരഞ്ഞെടുപ്പ് സമയത്ത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ബിജെപി നല്കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു യോഗി സര്‍ക്കാര്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ആന്റി റോമിയോ സ്ക്വാഡും അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നതിവുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ഫലപ്രദമായി നടത്തിവരുന്നുണ്ട്. 26 അനധികൃത അറവുശാലകളാണ് ഇതുവരെ സംസ്ഥാനത്ത് അടച്ചുപൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: