തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത് ബാഹ്യ ഇടപെടല്‍ ഉണ്ടായതിനാലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തങ്ങള്‍ ആറുപേരാണ് സമരത്തിന് വന്നതെന്നാണ് ജിഷ്ണുവിന്റെ അമ്മാവന് തന്നോടു പറഞ്ഞതെന്നും എന്നാല്‍ പോലീസ് ആസ്ഥാനത്തെത്തിയപ്പോള്‍ അത് വലിയ സംഘമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവര്‍ ആരൊക്കെയെന്നാണ് തങ്ങള്‍ക്ക് അറിയില്ല എന്നും അവരാണ് പ്രശ്നങ്ങള്‍ക്ക് കാരണമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ തന്നോടു പറഞ്ഞതായും ഡിജിപി പറഞ്ഞു. പോലീസ് നടപടി പരിശോധിക്കുെമന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഡിജിപി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് ഡിജിപി മഹിജയെ കാണാനെത്തിയത്.
അതേസമയം ആശുപത്രിയുടെ മുന്പില് ഡിജിപിയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് നടന്നത്. ഡിജിപിയ്ക്കെതിരെ ആശുപത്രിയ്ക്ക് മുമ്പില്‍ കൂടിയിരിക്കുന്ന പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
തങ്ങളെ പൊലീസ് മര്‍ദ്ദിച്ചെന്ന ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ പരാതി അന്വേഷിക്കുമെന്ന് ഐജി മനോജ് എബ്രാഹം അറിയിച്ചു. ഡിസിപി അരുള്‍ കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: