ഡമാസ്ക്കസ്: സിറിയയില്‍ ഐഎസ് ബന്ധമുള്ള വിമതരെ വധിക്കാന്‍ നടത്തിയ വിഷവാതക പ്രയോഗത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു. പരിക്കേറ്റവര്‍ നാനൂറിലേറെയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കും. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും പെടുന്നു.
വിമതരുടെ കൈവശമുള്ള ഐഡ്ലിബില് വിമാനത്തില്‍ നിന്നാണ് രാസവാതകം പ്രയോഗിച്ചത്. വിഷവാതകമേറ്റ് ജനങ്ങള്‍ ഒന്നൊന്നായി ശ്വാസം മുട്ടി വീണ് മരിക്കുകയായിരുന്നു. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു.
കഴിഞ്ഞ ദിവസം 40 ലേറെ വ്യോമാക്രമണങ്ങളാണ് നടന്നത്. അതില്‍ ചില ആക്രമണങ്ങളിലാണ് രാസവാതകം പ്രയോഗിച്ചത്. സര്‍ക്കാര്‍ സേനയാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: