പിലാത്തറ: അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രത്തില്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ നടത്തി വരുന്ന കളിയാട്ടം ഏഴു മുതല്‍ 12 വരെ നടക്കും. 6ന് വൈകിട്ട് നാലുമണിക്ക് പിലാത്തറയില്‍ നിന്നും വിളംബര ഘോഷയാത്ര പുറപ്പെട്ട് പഴിച്ചയില്‍ കാവില്‍ നിന്ന് കലവറ നിറക്കല്‍ യാത്രയുമായി യോജിച്ച് നീങ്ങും. ആറു മണിക്ക് സഹസ്രദീപം. 6.30ന് സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. തന്ത്രി തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തിഗാന കാസറ്റ് പ്രകാശനം ചെയ്യും. ജലവിതരണ സംവിധാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മറോളി സമര്‍പ്പിക്കും. രാത്രി ഒമ്പതിന് കുടുംബനാഥന്റെ ശ്രദ്ധക്ക് നാടകം ഉണ്ടാകും. 7ന് രാവിലെ 10 മണിക്ക്് പരിയാരം ഗവ: ആയുര്‍വ്വേദ കോളേജിന്റെ ആയുര്‍വേദ മെഡിക്കല്‍ കേമ്പ് നടക്കും. രാത്രി എട്ടിന് കൊട്ടി പാടല്‍, 8.30 ന് വലിയ ഗുരുതി എന്നിവ നടക്കും.
9 മുതല്‍ 11 വരെ തീയതികളില്‍ വൈകീട്ട് 4 മണി മുതല്‍ തോറ്റങ്ങളും രാത്രി 10 മണി മുതല്‍ തെയ്യങ്ങളും ഉണ്ടാകും. 10 മുതല്‍ 12 വരെ രാവിലെ 8ന് വിഷ്ണുമൂര്‍ത്തിയുടെയും 10 മണിക്ക് അറത്തില്‍ ഭഗവതിയുടെ പുറപ്പാടും വലിയ ഗുരുതിയും അന്നദാനവും ഉണ്ടാകും. പ്ലാസ്റ്റിക് വിമുക്തവും ജൈവ സമ്പുഷ്ടവുമായ രീതിയിലാണ് ഉത്സവമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ മാത്രാടന്‍ ഭാസ്കരന്, ഒ.സി.കൃഷ്ണന് നമ്പൂതിരി, കെ.ടി.നമ്പ്യാര്‍, എന്‍.ഗോവിന്ദന്, മാടമന സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: