കണ്ണൂര്‍: കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവം കൊടിയേറി. ഇന്നലെ വൈകുന്നേരം 6.32ന് മുഖ്യ കാര്മ്മികന് വി.എന്‍.തങ്കപ്പന് തന്ത്രി കൊടിയേറ്റി. ശതാബ്ദി സ്മരണിക പ്രകാശനവും കലാകാരന്മാരെ ആദരിക്കലും നടത്തി. സ്വാമി ശിവസ്വരൂപാനന്ദ സ്മരണികാ പ്രകാശനം നടത്തി. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കഥകളി ആചാര്യന് പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, കലാമണ്ഡലം വനജ, ആര്‍ടിസ്റ്റ് ശശികല, എം.സര്‍വ്വോത്തമന്‍, കെ.എം.ലക്ഷ്മണന്, വി.പി.കരുണാകരന് ആചാരി തുടങ്ങിയവരെ ആദരിച്ചു. തുടര്‍ന്ന് കക്കാട് തുളിച്ചേരി ഉത്സവ കമ്മറ്റി വക ഉത്സവം, രാത്രി 8ന് കരിമരുന്ന് പ്രയോഗം, 8.30ന് മെഗാഷോ, ശ്രീഭൂതബലി, 11.30 മുതല്‍ പുലര്‍ച്ചെ 2 വരെ മഹോത്സവം എന്നിവ നടന്നു. ഇന്ന് മുതല്‍ 11 വരെ വൈകുന്നേരം 7.30ന് പ്രഭാഷണം നടക്കും. 6 ന് പി.എസ്.മോഹനന്, 7ന് ഡോ.പ്രശാന്ത്കുമാര്‍, 8ന് പ്രവീണ്‍ പാനോന്നേരി, 9ന് ഡോ.പുനലൂര്‍ പ്രഭാകരന്, 10ന് കെ.എം.രാമചന്ദ്രന് നമ്പ്യാര്‍, 11ന് ഉണ്ണികൃഷ്ണ വാര്യര്‍ പട്ടാനൂര് എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് എല്ലാ ദിവസവും രാത്രി 8 മുതല്‍ അന്നപ്രസാദം രാത്രി 11.30 മുതല്‍ 2 വരെ മഹോത്സവം, 11ന് മോതിരം വെച്ച് തൊഴല്‍ എന്നിവ നടക്കും. ഇതുകൂടാതെ 6 ന് ഉത്സവക്കമ്മറ്റി വക കലാകാരന്മാര്ക്കുള്ള ഉപഹാര സമര്‍പ്പണം, ഗാനമേള, 7ന് രാത്രി 8.30 മുതല്‍ മെഗാ സംഗീത നിശ, 8ന് രാത്രി 8.30ന് കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് ഗാനമേള, 9ന് രാത്രി 8.30ന് മെഗാഷോ 10ന് രാത്രി 8.30ന് കുട്ടികളുടെ ചെണ്ടമേളം തുടര്‍ന്ന് നൃത്ത സംഗീത നാടകം, 11.ന് രാത്രി 8 മുതല്‍ ഗാനമേള, തുടര്‍ന്ന് ആഘോഷം വരവ്, കരിമരുന്ന് പ്രയോഗം, പുലര്‍ച്ചെ 1 മുതല്‍ 4 വരെ മഹോത്സവവും പള്ളിവേട്ടയും 12ന് ആറാട്ട് ദിവസം വൈകുന്നേരം 4ന് എഴുന്നള്ളിപ്പ്, 7 മണിക്ക് നൃത്ത സന്ധ്യ എന്നിവയും 13ന് ഉച്ചക്ക് 12 മുതല്‍ പ്രസാദ സദ്യയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: