കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പില്‍ ടെണ്ടര്‍ എടുക്കുന്ന കരാറുകാര്‍ പവര്‍ ഓഫ് അറ്റോര്‍ണി വെച്ച് ബാങ്ക് വായ്പയെടുക്കുന്നതിന് എഞ്ചിനിയര്‍മാര്‍ സൗകര്യം ചെയ്തുകൊടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവില്‍ ബില്‍ഡേഴ്സ് അസോസിയേഷന് ജില്ലാ സെന്റര്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാര്‍ തീരുമാനം അപ്രായോഗികമായതിനാല്‍ പ്രസ്തുത സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തയ്യാറാകണം. മരാമത്ത് മാന്വല്‍, ടെണ്ടര്‍ വ്യവസ്ഥകള്‍ എന്നിവയുമായി പൊരുത്തപ്പെടാത്തതാണിത്. ഒരു കരാറുകാരന്റെ സാമ്പത്തിക യോഗ്യത വിഹിതമായ സാമ്പത്തിക സ്രോതസ്സുകളിലൂടെ പ്രവര്‍ത്തനമൂലധനം സമാഹരിക്കുവാനുള്ള ശേഷിയാണ്. വന്‍കിട, ചെറുകിട കരാറുകാരെല്ലാം പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയാണ് ബാങ്കുകളില്‍ നിന്ന് പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നത്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് മേജര്‍ വര്‍ക്കുകള്‍ ഏറ്റെടുക്കണമെങ്കില്‍ ടെണ്ടറിന്റെ കൂടെ ബാങ്ക് ലോണ്‍ തരാമെന്ന സമ്മതപത്രം കൂടി സമര്‍പ്പിച്ചാല്‍ മാത്രമേ ടെണ്ടര്‍ സ്വീകരിക്കുകയുള്ളൂ. ഈ നിയമം നിലനില്‍ക്കേ മാനദണ്ഡമില്ലാതെ സര്‍ക്കുലര്‍ ഇറക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ധനകാര്യമന്ത്രിയും ഇടപെട്ട് വിഷയത്തിന് പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. സി.രാജന്, സി.എച്ച്.അബൂബക്കര്‍, എം.ടി.മുഹമ്മദ് കുഞ്ഞി, പി.ഷാഹിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: