തളിപ്പറമ്പ്: സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിന് ഒരുസംഘം മതതീവ്രവാദികള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തളിപ്പറമ്പ്പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ബിഎ ഹിസ്റ്ററി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ആലക്കോട് അരങ്ങം വട്ടക്കയത്തെ കുമ്പളംതാനത്ത് ലാല്‍ജിത്ത് കെ.സുരേഷ് (19)നാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ലാല്‍ജിത്ത് ഇതേ കോളേജില്‍ പഠിക്കുന്ന ഇതര സമുദായത്തില്‍പെട്ട രയരോം സ്വദേശിനിയായ പെണ്‍കുട്ടിയുമായി സംസാരിച്ച് മന്നക്കുള്ള ബസ്റ്റോപ്പിലേക്ക് വരുന്നതിനിടയിലാണ് ഒരുസംഘം കാറിലെത്തി ലാല്‍ജിത്തിനെ ബലമായി കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയത്. വൈകിട്ടോടെയാണ് ഇയാളെ സംഘം വിട്ടയച്ചത്. ഇയാളുടെ മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ തളിപ്പറമ്പ് സ്വദേശികളായ മജീദ്, മുഹമ്മദ് താഹ എന്നിവരെയാണ് തളിപ്പറമ്പ്പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ആറംഗ സംഘമാണ് ലാല്‍ജിത്തിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. തളിപ്പറമ്പ്, മന്ന ഭാഗങ്ങളില്‍ മുസ്ലീം മത തീവ്രവാദ സംഘടനകള്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നത് സ്ഥിരം സംഭവമാണ്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പുറത്ത് പറയാതിരിക്കുന്നത് മൂലമാണ് വിഷയം മറ്റുള്ളവര്‍ അറിയാതിരിക്കുന്നത്. ഇത്തരം സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: