ന്യൂദല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി മിക്ക സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ കേന്ദ്രം പ്രശ്നത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സ് തേടിയേക്കും. രാഷ്ട്രപതിയെക്കൊണ്ട് സുപ്രീംകോടതിയില്‍ വിഷയം അവതരിപ്പിക്കുകയെന്നതാണ് ഇതിന്റെ അര്‍ഥം.
വിധി വിനോദസഞ്ചാരമടക്കമുള്ള മേഖലയെ ഗുരുതരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍. മിക്ക സംസ്ഥാനങ്ങളുടേയും വരുമാനത്തെ ഇത് ബാധിച്ചു. ഇത്തരം സാഹചര്യത്തില്‍ ഭരണഘടനയുടെ 143-ാം വകുപ്പു പ്രകാരം വിഷയം സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ കേന്ദ്രത്തിന് രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കാം. വിഷയം പൊതുതാല്പ്പര്യമുള്ളതായിരിക്കണം എന്നു മാത്രം.
എന്നാല്‍ ഇത്തരം റഫറന്‍സിന് മറുപടി നല്കാതിരിക്കാന് കോടതിക്കും അധികാരമുണ്ട്.
ആദ്യം സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ വിഷയം എഴുതി നല്‍കണം. വിഷയത്തില്‍ കേന്ദ്രം അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയുടെ ഉപദേശം തേടിയേക്കും. പൊതുതാല്പര്യമുള്ള ഗൗരവകരമായ വിഷയമായതിനാല്‍ രാഷ്ട്രപതി ഇടപെടണമെന്ന നിലപാടാണ് കേന്ദ്രത്തിനും ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: