സ്വന്തം ലേഖകന്‍
കുറവിലങ്ങാട്: കടപ്ലാമറ്റം സഹകരണബാങ്ക് അറ്റന്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനപരീക്ഷറദ്ദാക്കിയ ഉത്തരവുമായി സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കിലെത്തുന്നതിനുമുമ്പ് ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ ഉദ്യോഗനിയമനത്തിനുള്ള ഇന്റര്‍വ്യൂ നടത്തിയത് വിവാദമായി.
ബാങ്കിലെ അറ്റന്റര്‍ നിയമനത്തില്‍ ബന്ധുനിയമനവും കോഴാ ആരോപണവും ഉയര്‍ന്നിരുന്നു.
ബാങ്ക് നിയമനത്തിനായി തിങ്കളാഴ്ച പകല്നടത്തിയ എഴുത്തുപരീക്ഷ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉത്തരക്കടലാസ് കീറിയെറിഞ്ഞ് അലങ്കോലപ്പെട്ടസാഹചര്യത്തില് ലഭിച്ച പരാതിയേത്തുടര്‍ന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബിനോയികുമാര്‍ എഴുത്തുപരീക്ഷയും ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഇന്റര്‍വ്യൂവും റദ്ദാക്കിയിരുന്നു.എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ചൊവ്വാഴ്ച രാവിലെ 10.30 നാണ് ഉദ്യോഗസ്ഥര്‍ ബാങ്ക് ഹെഡ്ഡാഫീസിലെത്തിച്ചത്. ഈ സമയത്ത് രണ്ടിലധികം പേരുടെ അഭിമുഖം ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ നടത്തിയിരുന്നു.
ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സെക്രട്ടറിക്ക് കൈമാറിയതോടെയാണ് ഇന്റര്‍വ്യൂ നിര്‍ത്തിവച്ചത്. ഇതേത്തുടര്‍ന്ന് ഉച്ചയ്ക്കു ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ കോണ്‍ഗ്രസ് മാണിഗ്രൂപ്പ് പ്രതിനിധികള്‍ തമ്മില്‍ ബന്ധുനിയമനവും കോഴാ ആരോപണവും സംബന്ധിച്ച് രൂക്ഷമായ വാക്കേറ്റവും ബഹളവും അരങ്ങേറി.
11 അംഗ ബോര്‍ഡില്‍ കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് കക്ഷികള്‍ക്ക് 5 വീതംപേരും ഒരു സ്വതന്ത്രനുമാണുള്ളത്.
കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്ത തസ്തികയില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവിനെ ഒഴിവാക്കി പകരം മാണിഗ്രൂപ്പ് നോമിനിയായി ഡയറക്ടര്ബോര്ഡിലേക്കെത്തിയ വനിതയുടെ സഹോദര പുത്രന് നിയമനം നടത്താന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ബോര്‍ഡിലെ കോണ്‍ഗ്രസ് പാര്‍ട്ടിലീഡര്‍ വി.എം ജെയിംസ് വെട്ടം പാര്‍ട്ടി തീരുമാനം ലംഘിച്ചെന്ന് ഭരണസമിതി വൈസ് പ്രസിഡണ്ട് അലക്സ് കുരുവിള ആരോപിച്ചു.
കുടുംബസ്വത്ത് വീതംവയ്ക്കുന്നതുപോലെയാണ് ബാങ്ക് നിയമനകാര്യത്തില്‍ സബ്കമ്മിറ്റി ഇടപാടുകള്‍ നടത്തിയതെന്ന് ആരോപിച്ച അംഗത്തോട് വീട്ടില്‍പോയി അക്കാര്യം പറഞ്ഞാല്‍മതിയെന്ന് ഗ്രാപഞ്ചായത്തംഗം കൂടിയായ മാണിഗ്രൂപ്പ് നേതാവ് പറഞ്ഞത് വലിയ ബഹളത്തിനിടയാക്കി.
നിയമനകാര്യത്തില്‍ ലീഗല്‍ അഡൈ്വസറെ ബാങ്ക് നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സഹകാരികളുടെ പണമെടുത്ത് വക്കീലന്മാര്ക്ക് കൊടുക്കുന്നതിനെ സ്വതന്ത്രഅംഗം ചോദ്യം ചെയ്തു.
ഇതിനിടെ നിയമനപരീക്ഷയും ഇന്റര്‍വ്യൂവും സഹകരണജോയിന്റ് രജിസ്ട്രാര്‍ റദ്ദാക്കിയതോടെ ബാങ്ക് നിയമത്തിലെ അഴിമതിയും ക്രമക്കേടും ശരിവച്ചിരിക്കയാണെന്ന് യൂത്ത്കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കോഴവാങ്ങി ബാങ്കില്നിയമനം നടത്തുന്നതിനെതിരെ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബാങ്ക് ഭരണസമിതി കള്ളക്കേസ് എടുപ്പിച്ചതിനെതിരെ പോലീസ് സ്റ്റേഷന്‍മാര്‍ച്ചും നയവിശദീരണയോഗവും അടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ബാങ്ക് ബ്രാഞ്ചുമാനേജര്‍ പി.എ. ആഗസ്തിയെ കൈയ്യേറ്റം ചെയ്ത് കൈവിരല്‍ കടച്ചുമുറിച്ചതെന്നും ഉത്തരക്കടലാസുകള്‍ കീറിയെറിഞ്ഞതെന്നും ബാങ്ക് ഭരണസമിതിയും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: