ന്യൂദല്‍ഹി: കയ്യേറ്റങ്ങളും നിയമലംഘനവും നിര്‍ബാധം തുടരുന്നത് മൂന്നാറിനെ നാശത്തിലേക്ക് നശിക്കുമെന്ന് എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എം പി. രാജ്യസഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ വനഭൂമി കയ്യേറ്റവും പശ്ചിമഘട്ട മലനിരകളുടെ നശീകരണവും സംബന്ധിച്ച് കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു
കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളടങ്ങുന്ന പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സംരക്ഷണം കേരളത്തിന്റെ നയം മൂലം ഭീതിയുടെ നിഴലിലായി. 86,000 ഏക്കര്‍ വിസ്തൃതിയുള്ള മൂന്നാര്‍, ഏലം റിസര്‍വ്വ് മേഖല സുപ്രീം കോടതി നിര്‍വ്വചന പ്രകാരം വനഭൂമിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു.
പള്ളിവാസല്‍, കണ്ണന്‍ദേവന്‍ മലനിരകള്‍, ചിന്നക്കനാല്‍ വില്ലേജുകളില്‍ വ്യാപകമായ അനധികൃത നിര്‍മ്മാണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1993 ന് ശേഷമുള്ള കയ്യേറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ സ്ഥിരപ്പെടുത്താന്‍ പാടില്ലായെന്ന വ്യവസ്ഥയും ലംഘിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: