മാള: കഴിഞ്ഞ പത്ത് ദിവസമായി മാള മെറ്റ്സ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം അവസാനിച്ചു.
വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന പ്രിന്‍സിപ്പാള്‍ കെ.എന്‍ രാജനെ സസ്പെന്റ് ചെയ്യുക, ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും വിദ്യാര്‍ഥിനികളോട് അശ്ലീലച്ചുവയില്‍ സംസാരിക്കുകയും ചെയ്യുന്ന പ്രൊഫ. പി.കെ. രമേശിനെതിരെ നടപടി യെടുക്കുക എന്നീ ആവശ്യങ്ങളായിരുന്നു വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നത്. ഇന്നലെ ചേര്‍ന്ന ഒത്തുതീര്‍പ്പ് യോഗത്തില്‍ മാനേജ്മെന്റ് ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് നേരെ ശിക്ഷണ നടപടികള്‍ എടുക്കുകയില്ല എന്ന കാര്യവും അംഗീകരിച്ചു.
ഒത്തുതീര്‍പ്പു വ്യവസ്ഥയനുസരിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും കോളേജ് മാനേജ്മെന്റും അടങ്ങുന്ന അന്വേഷണ കമ്മീഷന് പരാതികള്‍ അന്വേഷിക്കും. ഈ കാലയളവില്‍ പ്രിന്‍സിപ്പാള്‍ കോളേജ് കോമ്പൗണ്ടില്‍ പ്രവേശിക്കുവാന്‍ പാടില്ല. പ്രൊഫ.രമേശിന് കോളേജില്‍ വന്ന് കഌസ്സെടുക്കാം. എന്നാല്‍ മറ്റൊരു കാര്യത്തിലും ഇടപെടാന്‍ പാടില്ല. പ്രിന്‍സിപ്പാളിന്റെ ചുമതല വൈസ് പ്രിന്‍സിപ്പാള്‍ ഫോന്സിക്കായിരിക്കും. തിങ്കളാഴ്ച മുതല്‍ കഌസ്സുകള്‍ ആരംഭിക്കും. ഈ ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് എബിവിപി സംസ്ഥാന കമ്മിറ്റി അംഗം അനുമോദ് ചൊവ്വാഴ്ച ആരംഭിച്ച ഉപവാസ സമരം പിന്‍വലിച്ചു.
മാളയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളായ സി.എസ.് സൗരവ്, സാഗര്‍, അനുമോദ്, പി.കെ പ്രഭാഷ്, ഹക്കിം ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: