ചേര്‍പ്പ്: ആറാട്ടുപുഴ തറയ്ക്കല്‍ പൂരം നാളെ. കാലത്ത് എട്ടിന് പിടിക്കപ്പറമ്പില്‍ എഴുന്നള്ളിച്ചെന്നാല്‍ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് ആറാട്ടുപുഴ ശാസ്താവ് നിലപാട് നില്ക്കും.
ഈ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദര്‍ശനമായി നിലപാടു നില്ക്കുന്നുണ്ടായിരിക്കും. ചേര്‍പ്പും ഊരകവും ഉപചാരം പറഞ്ഞു പിരിഞ്ഞാല്‍ ചാത്തക്കുടം ശാസ്താവിന് ഉപചാരം പറയും.
വൈകീട്ട് നാലിന് ചോരഞ്ചേടത്ത് മന, കരോളിന് എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ എറയെടുപ്പിനായി ശാസ്താവ് പുറപ്പെടും. അത്താജപൂജക്ക് ശേഷം 9 ഗജവീരന്മാരുടെയും 150 ലേറെ കലാകാരന്മാര് പങ്കെടുക്കുന്ന പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി നില്ക്കും.
പടിഞ്ഞാറു നിന്ന് ഊരകത്തമ്മയും തെട്ടു നിന്ന് തൊട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളും. 12 മണിക്ക് പിഷാരിക്കല്‍ കീഴോട്ടുകര മനയ്ക്കല്‍ ഇറക്കി പൂജ. തുടര്‍ന്ന് പിഷാരിക്കല്‍ ക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളത്ത്. നാളെ കൂട്ട പറ നിറയ്ക്കല്‍ നടത്തും. വൈകീട്ട് 6.30 ന് തറയ്ക്കല്‍ പൂരത്തിന് എഴുന്നള്ളുന്ന ശാസ്താവ് ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി നില്ക്കുമ്പോള് പറ നിറയ്ക്കല്‍ ആരംഭിക്കുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡ് ്രപസിഡണ്ട് ഡോ.എം.കെ. സുദര്ശനന് പറനിറയ്ക്കലിന് തുടക്കം കുറിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447070122, 9656677047
പ്രതികരിക്കാൻ ഇവിടെ എഴുതുക: