പാട്ന: കോടികളുടെ കാലിത്തീറ്റ കുംഭകോണമായിരുന്നു മുന്‍പ്. അന്ന് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ കുടുങ്ങി.
ഇന്ന് ലാലുവും മകനും മന്ത്രിയുമായ തേജ് പ്രതാപ് യാദവും അടുത്ത വിവാദത്തിലും കുടുങ്ങി.
ലാലുവിന്റെ ഭൂമിയില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുത്ത് സര്‍ക്കാര്‍ ഭൂമി നികത്താന്‍ ഉപയോഗിച്ചതാണ് പുതിയ പ്രശ്നം. ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ, വില നിശ്ചയിക്കാതെ മണ്ണെടുത്ത് വിലയായി 90 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്ന് ഈടാക്കുകയാണ് ചെയ്തത്. സഞ്ജയ് ഗാന്ധി ബയോളജിക്കല്‍ പാര്‍ക്ക് നികത്താനാണ് മണ്ണ് ഉപയോഗിച്ചത്.
തേജ് പ്രതാപ് പണിയുന്ന മാളിന്റെ സ്ഥലത്തു നിന്ന് നീക്കിയ മണ്ണാണിത്. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുശീല്‍കുമാര്‍ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: