നെടുമങ്ങാട്: യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷിനെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഡിവൈഎഫ്ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് സഹായകരമായി പോലീസ് അഭിലാഷിനെ പിടിച്ചുവച്ചുകൊടുത്തു.
പദ്ധതി ആസൂത്രണ ഗ്രാമസഭയുടെ സംസ്ഥാനതല ഉദ്ഘാടന നഗരിയിലായിരുന്നു സംഭവം. ജിഷ്ണുവിന്റെ മാതാപിതാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കാറിനു മുന്നില്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയുമായി മുന്നിലേക്കിറങ്ങിയ അഭിലാഷിനെ പോലീസ് ഉന്തി മാറ്റുകയും ഒരു പോലീസുകാരന് അഭിലാഷിന്നെ പിടിച്ചു വയ്ക്കുകയും ചെയ്തു. ഈ സമയം ഡിവൈഎഫ്ഐ ഗുണ്ടകള്‍ സംഘമായെത്തി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് വട്ടപ്പാറ പോലീസെത്തി അഭിലാഷിനെ അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ എടുക്കാന്‍ എന്ന് പറഞ്ഞ് പോലീസ് വാഹനത്തില്‍ കയറ്റിയ ശേഷം അഭിലാഷിനു നേരെ പോലീസും ക്രൂര മര്‍ദ്ദനം ആരംഭിച്ചു. മൂന്നു മണിയോടെ പിടികൂടിയ അഭിലാഷിനെ രാത്രി 8 മണി കഴിഞ്ഞിട്ടും ആശുപത്രികളിലോ കോടതിയിലോ ഹാജരാക്കിയിട്ടില്ല. പോലീസിന്റെ നിരുത്തരവാദപരമായ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വട്ടപ്പാറ പോലീസ്സ്റ്റേഷനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. ഡിവൈഎഫ്ഐ ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാന്‍ അഭിലാഷിനെ പിടിച്ചുവച്ചു കൊടുത്ത പോലീസുകാരെ സസ്പെന്റ് ചെയ്യുക, ഡിവൈഎഫ്ഐ ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങളും സമരത്തിന് നേതൃത്വം കൊടുത്ത ബാലമുരളി, പൂവത്തൂര്‍ ജയന്, പാങ്ങാപ്പാറ രാജീവ് എന്നീ നേതാക്കള്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: