തിരുവനന്തപുരം: സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ ഇന്റേണല്‍ ഓഡിറ്റ് കൃത്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി കര്‍ശന നിര്‍ദേശം നല്കി. ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത സര്‍ക്കാര്‍ അഗതി മന്ദിരങ്ങള്‍, വിദ്യാഭ്യാസ വകുപ്പ്, ചൈല്‍ഡ് ലൈന്‍, സാമൂഹ്യനീതി വകുപ്പ്, പോലീസ്, സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രതിമാസ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് ഇന്റേണല്‍ ഓഡിറ്റ് അത്യാവശ്യമാണ്. സര്‍ക്കാരിതര ഫണ്ടുകളുടെ നിജസ്ഥിതി വ്യക്തമാക്കുന്നതിനൊപ്പം സുതാര്യത ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. 201617 വര്‍ഷത്തെ ഓഡിറ്റ് നടത്തുന്നതിന് സര്‍ക്കാര്‍ അഗതി മന്ദിരങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഏപ്രില്‍ വെക്കേഷന് കാലത്ത് സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ശിശു സംരക്ഷണ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ അഗതി മന്ദിരങ്ങളെയും ഉള്‍പ്പെടുത്തി ചിത്രരചനാ പ്രദര്‍ശനം, മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ നടത്തണം. സാമൂഹ്യനീതി വകുപ്പ് ജില്ലാ ശിശു സംരക്ഷണ സമിതി യൂണിറ്റ് വഴി വടപ്പാക്കുന്ന ഒആര്‍സി (ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയിലേക്ക് 15 സ്കൂളുകള്‍ കൂടി കണ്ടെത്തി റിപ്പോര്‍ട്ട് നല്കാന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ. സുബൈര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: