കൊച്ചി: ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും നിലവിലുള്ള ആചാരങ്ങള്‍ക്കും നിയമത്തിന്റെ പേരുപറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ തടസ്സം സൃഷ്ടിക്കരുതെന്ന് വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. അജിത്കുമാര്‍ ആവശ്യപ്പെട്ടു.
എഴുന്നള്ളിപ്പും ഉച്ചഭാഷിണി ഉപയോഗവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ഒട്ടേറെ ബുദ്ധിമുട്ടുകളാണ് ക്ഷേത്ര സമിതികള്‍ക്ക് ഉണ്ടാകുന്നത്. ശീരാമ നവമിയാഘോഷ പരിപാടിയുടെ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങള്ക്കില്ലാത്ത വിലക്കുകള്‍ ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിച്ച് മതേതരത്വമാണ് നടപ്പാക്കുന്നതെന്ന അബദ്ധധാരണ ഭരണപക്ഷം തിരുത്തണമെന്ന് ശ്രീരാമ നവമി ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എസ്. സഞ്ജയന് ആവശ്യപ്പെട്ടു. രാമ ക്ഷേത്രം നിയമ നിര്‍മ്മാണത്തിലൂടെ സാധ്യമാക്കാനും ഹൈന്ദവരുടെ മറ്റു പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ഏപ്രില്‍ എട്ടിന് എറണാകുളത്തപ്പന് മൈതാനത്ത് നടക്കുന്ന ഹിന്ദു മഹാസമ്മേളനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഎച്ച്പി അഖിലേന്ത്യ ജോയിന്റ് ജനറല്‍ സെക്രട്ടറി മിലന് പരാന്തോ, ആലുവാ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, എറണാകുളം ചിന്മയ ആശ്രമം മഠാധിപതി സ്വാമി സത്യാനന്ദ സരസ്വതി, മേജര്‍ രവി, സമുദാ സംഘടനാ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രവര്‍ത്തക യോഗത്തില്‍ ജില്ലാ സെക്രട്ടറി എസ്. രാജേന്ദ്രന്, ട്രഷറര്‍ സി. രാമകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: