മലപ്പുറം: മുസ്ലീം ലീഗിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ അക്കൗണ്ടില്‍ വന്ന അഞ്ചുകോടി രൂപ രേഖകളില്ലാത്തതിനാല്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം നഷ്ടമായതിന്റെ വേദനയിലാണ് ലീഗ് കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുടെയും പ്രീണനരാഷ്ട്രീയം വ്യക്തമാണ്. അല്ലാതെ മറ്റൊരു അജണ്ടയും ഇരുമുന്നണികള്‍ക്കുമില്ല. ഭീകരവാദ സംഘടനകളെ ശക്തിപ്പെടുത്തുന്ന നയങ്ങളാണ് മുസ്ലീം ലീഗ് സ്വീകരിക്കുന്നത്.
അയോദ്ധ്യ വിഷയത്തിലടക്കം മുമ്പ് സമവായ സ്വരം സ്വീകരിച്ച മുസ്ലീം ലീഗിന്റെ ഇന്നത്തെ തീവ്രനിലപാട് ആശങ്കാജനകമാണ്. ഇടതുമുന്നണിയുടെ തകര്‍ച്ച ഏകദേശം പൂര്‍ണ്ണമായി, സിപിഎമ്മും സിപിഐയും രണ്ടുതട്ടിലാണ്. സംസ്ഥാന ഭരണം ദുസഹമാണ്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നില്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: