ശാസ്താംകോട്ട: മൈനാഗപ്പള്ളിയില്‍ 14 വയസ്സുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ നിരന്തരമായുള്ള ശാരീരിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ് .
മദ്രസാപഠനത്തിനെന്ന വ്യാജേനയാണ് പെണ്‍കുട്ടിയെ ബന്ധുവായ മൈനാഗപള്ളി ഇടവനശ്ശേരി വല്ല്യത്ത് പടിഞ്ഞാറ്റതില്‍ റംസീന(27) കൂട്ടിക്കൊണ്ടുപോയത്. തമിഴ്നാട്ടിലെ പ്രമുഖ മുസ്ലിം ദേവാലയമായ ഏര്‍വാടി പള്ളിയിലെത്തിച്ച് കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചതായാണ് പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ അറിയുന്നത്. ആത്മഹത്യ ചെയ്ത ഈ കുട്ടിയുടെ സഹോദരിയും പീഡനത്തിന് ഇരയായിട്ടുണ്ട്. കൊല്ലം റൂറല്‍ എസ്പിയുടെ നേത്യത്വത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണ് .
മൈനാഗപ്പള്ളി കേന്ദ്രീകരിച്ച് മതപഠനത്തിന്റെ മറവില്‍ വ്യാപകമായ പെണ്‍വാണിഭം നടക്കുന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു. അന്യസംസ്ഥാനത്തുള്ള പള്ളികളിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോകുന്ന കുട്ടികളെ വശീകരിച്ച് വശത്താക്കാന്‍ നിരവധി റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചനയുണ്ടായിരുന്നു. മുന്‍പ് പതാരത്ത് നടന്ന എസ്ഡിപിഐ അക്രമവുമായി ബന്ധപ്പെട്ട് സംഭവത്തിലെ പ്രധാനപ്രതികളില്‍ ചിലര്‍ ഏര്‍വാടി പള്ളി പരിസരത്ത് ഒളിച്ച് താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ പ്രതികള്‍ തന്ത്രപൂര്‍വം അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും പെണ്‍വാണിഭത്തിന്റെ ചില സൂചനകള്‍ അന്നേ ലഭിച്ചിരിന്നു. മൈനാഗപ്പള്ളിയിലെ നിര്‍ധന മുസ്ലിം കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് മതപണ്ഡിതര്‍ ചമഞ്ഞാണ് കുട്ടികളെ വശീകരിച്ച് മതപഠനത്തിനെന്ന വ്യാജേന കടത്തിക്കൊണ്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: