കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്ള ചികിത്സാ സഹായം ഒരു ലക്ഷം രൂപയാക്കുമെന്ന ഇടത്സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പായില്ല. ഈ സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് അധികാരത്തിലേറിയപ്പോള്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്.
എന്നാല്‍, ഈ സാമ്പത്തിക വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ നല്കുന്ന 30,000 രൂപയുടെ സൗജന്യ ചികിത്സമാണുള്ളത്. കൂടാതെ, 60 വയസ്സ് കഴിഞ്ഞ ഓരോരുത്തര്‍ക്കും അധികമായുള്ള 30,000 രൂപയുടെ ചികിത്സ വേറെയും. ഇതും കേന്ദ്രം നല്‍കുന്നതാണ്.
ഫണ്ടില്ലാത്തതിന്റെയും സാമ്പത്തിക ബാധ്യതയുടെയും പേരു പറഞ്ഞാണ് സംസ്ഥാനം പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടുപോയത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വിവിധ ആരോഗ്യ പദ്ധതികളെല്ലാം ഒരു കുടക്കീഴിലാക്കി സൗജന്യ ചികിത്സാ സഹായം ഒരു ലക്ഷമാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇതിനായി ഇത്തവണ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്കിയപ്പോള് ചികിത്സാ സഹായം ഉയര്‍ത്തുന്ന സമയത്ത് വീണ്ടും ടെന്‍ഡര്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: