വാഷിംഗ്ടണ്‍: രാസായുധ പ്രയോഗം നടത്തിയ സിറിയയ്ക്ക് മാപ്പ് നൽകാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അതിരൂക്ഷമായി വിമര്‍ശിച്ചത്.
വിമത നിയന്ത്രണത്തിലുള്ള ഇഡ്ലിബ് പ്രവിശ്യയിലെ ഖാന് ഷെയ്ക്കുന്‍ നഗരത്തിലാണ് സിറിയൻ സൈന്യം വിമാനം വഴി രാസായുധ പ്രയോഗം നടത്തിയത്. വിഷവാതക പ്രയോഗത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 70 പേര്‍ക്കു ജീവഹാനി നേരിട്ടു.
നീതീകരക്കാനാവാത്ത സംഭവമാണ് നടന്നതെന്നു കുറ്റപ്പെടുത്തിയ ട്രംപ് ഈ സംഭവത്തോടെ അസദിനോടുള്ള തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകുമെന്നും മുന്നറിയിപ്പു നല്കി. രാസായുധ ആക്രമണമല്ല ഉണ്ടായിട്ടുള്ളത് എന്ന അസദിന്റെ വാദം പരിഹാസ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സിറിയന്‍ ഭരണകൂടത്തിനെതിരെ എന്തു നടപടിയെടുക്കാനാകുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: