തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സാമാന്യയുക്തി ഉപയോഗിച്ച് പോലീസും ഡിജിപിയും പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് കാനം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തിന് ആയുധം നല്കിയതുപോലെയായി പോലീസിന്റെ നടപടി. മകനെ നഷ്ടപ്പെട്ട അമ്മയോട് പോലീസ് കാട്ടിയത് ക്രൂരതയാണ്. ഈ നടപടി
ദൗര്‍ഭാഗ്യകരമായി പോയി. സംഭവം സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടത്തി സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ആസ്ഥാനത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി താന്‍ സംസാരിക്കുന്നുണ്ട്. അപ്പോള്‍ സിപിഐയുടെ ഇക്കാര്യത്തിലുള്ള നിരീക്ഷണം അദ്ദേഹത്തെ അറിയിക്കും. കേസിലെ പ്രതികള്‍ ആരൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാമെന്നും അവര്‍ക്കുള്ള കോണ്‍ഗ്രസ് ബന്ധവും പരസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ തങ്ങളുടെ അടുപ്പക്കാരായ പ്രതികളോട് കീഴടങ്ങാനല്ലേ പറയേണ്ടതെന്നും കാനം രാജേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: