ചേര്‍ത്തല: ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഭജനത്തറ അശോകന്റെ മകന് അനന്ദു അശോകന് (17) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വയലാര്‍ കവലയ്ക്ക് സമീപത്തെ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. സ്കൂളില്‍ പഠിക്കുന്ന ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ചേര്‍ത്തല സിഐ വി.പി. മോഹന്‍ലാല്‍ പറഞ്ഞു.
നേരത്തെയും സംഘങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടായിട്ടുണ്ടെന്നും സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടയിലും ഏറ്റുമുട്ടല്‍ ഉണ്ടായതായും പോലീസ് പറഞ്ഞു. മാതാവ്: വിമല. സഹോദരി: ആതിര. അതിനിടെ രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും എല്‍ഡിഎഫും വെള്ളിയാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: