ഭഗല്‍പ്പൂര്‍: മുത്തലാക്കുമായി ബന്ധപ്പെട്ട തര്‍ക്കം സുപ്രീംകോടതിക്ക് മുമ്പാകെ നില്ക്കുമ്പോള് ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയ മുസ്ലിം യുവതി, പരിഹാരം തേടി പ്രധാനമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നു.
മൂന്ന് വയസ്സുകാരനായ മകനുള്ള ബിബി രൂക്ഷാപ്പൂര് എന്ന യുവതിയെയാണ് കഴിഞ്ഞ മാസം നാഗര്‍ ഹവേലിയില്‍ വെച്ച് ഭര്‍ത്താവ് മൊഴി ചൊല്ലിയത്. ഇന്ന് ജാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ച് സന്ദര്‍ശിക്കുന്ന പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് യുവതി.
ഭഗല്‍പൂര്‍ ജില്ലയിലെ പിര്‍പൈന്റി ബ്ളോക്കിലെ കുജ്ബാനാ ഗ്രാമത്തിലെ അബ്ദുള്‍ ഖാലിദ് എന്നയാളുടെ മകളാണ് ബിബി രുക്ഷാപ്പൂര്. 2010 ലാണ് മൊഹമ്മദ് ഷാ ആലം എന്ന യുവാവിനെ ഇവര്‍ വിവാഹം കഴിച്ചത്.
മാര്‍ച്ച് 27 ന് ബിബിയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ക്ളാര്‍ക്കായ മൊഹമ്മദിന് വിവാഹ സമയത്ത് ആവശ്യപ്പെട്ടപ്രകാരമുളള സ്ത്രീധനം നല്‍കിയിരുന്നു.
എന്നാല്‍ വിവാഹശേഷവും പണമാവശ്യപ്പെട്ട് ഭാര്യയെ ഇയാള്‍ മാനസീകമായി പീഡിപ്പിക്കുമായിരുന്നു. അപ്പോഴൊക്കെ നാട്ടുകാരും ബന്ധുക്കളുമെല്ലാം ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.എന്നാല്‍ മുത്തലാക്ക് ചൊല്ലിയതിന് ശേഷം ആരുടെ ഇടപെടലും ഗുണം ചെയ്യാതെ വരികയായിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തന്നെ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് യുവതി പറഞ്ഞു. മുത്തലാക്കിന് ഇരയായതിന് പിന്നാലെ മുത്തലാക്കിനെതിരേ പൊരുതുന്ന അനേകം സ്ത്രീ സംഘടനകള്‍ യുവതിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: