പത്തനാപുരം: അറവ്മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് കനാലില്‍. കല്ലട ഇറിഗേഷന്‍ പ്രോജക്ടിന്റെ ‘ാഗമായുള്ള വാഴപ്പാറ അക്വഡറ്റില് നിന്നും ഒരുദിവസം നീക്കം ചെയ്യുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങളാണ്. രാത്രികാലങ്ങളില്‍ ഉറക്കം ഉപേക്ഷിച്ചാണ് തൊഴിലാളികള്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. പത്തനാപുരം വാഴപ്പാറയിലാണ് ഇറിഗേഷന്‍ വകുപ്പ് മാലിന്യങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതിനായി ട്രാഷ് റാക്കുകള്‍ (അരിപ്പ) സ്ഥാപിച്ചിരിക്കുന്നത്. വലതുകര കനാല്‍ തുറന്നുവിടുമ്പോള്‍ ചപ്പുചവറുകളും മറ്റും അടിഞ്ഞുകൂടുന്നതിനുള്ള സംവിധാനമാണ് ട്രാഷ് റാക്കുകള്‍.
കനാലില്‍ അകപ്പെടുന്ന മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും രക്ഷാമാര്‍ഗം കൂടിയാണിത്. ജലത്തോടൊപ്പമെത്തുന്ന മാലിന്യങ്ങള്‍ ട്രാഷ് റാക്കില്‍ തട്ടിനിന്ന ശേഷം ജലം സമീപത്തെ പ്രഷര്‍ അക്വഡേറ്റിലേക്ക് പ്രവേശിക്കും. കേരളത്തിലെ ഏക പ്രഷര്‍ അക്വഡേറ്റാണിത്.
കഴിഞ്ഞവര്‍ഷം ലക്ഷകണക്കിന് രൂപ മുടക്കി പുതിയ ട്രാഷ് റാക്കുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത്തവണ മാലിന്യങ്ങള്‍ അമിത അളവിലാണ് എത്തുന്നതൈന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ഡാമിന്റെ സം’രണിയില്‍ നിന്നുമുള്ള തടികള്‍ മുതല്‍ ചാക്കില്‍ കെട്ടിയ അറവ് അവശിഷ്ടങ്ങള്‍ വരെയാണ് ഇവിടെ തള്ളുന്നത്.
ഇതിനുപുറമെ കനാല്‍ പുറമ്പോക്കില്‍ കൃഷി ചെയ്യുന്ന വാഴ, മരചീനി, മറ്റ് കാര്‍ഷികവിളകളുടെ അവശിഷ്ടങ്ങളും കനാലിലാണ് ഉപേക്ഷിക്കുന്നത്. അമിതമായ അളവില്‍ ജലം ഉയര്‍ന്നാല്‍ കനാലിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ‘ീഷണിയാണ്. രണ്ട് വര്‍ഷം മുന്‍പ് ട്രാഷ് റാക്കുകളില്‍ മാലിന്യം നിറഞ്ഞ് പ്രഷര്‍ അക്വഡേറ്റിന് പുറത്തേക്ക് ജലം ഒഴുകുകയും സംസ്ഥാന പാതയുള്‍പ്പെടെ തകരുകയും ചെയ്തിരുന്നു. നിരവധി വീടുകള്‍ക്കും നാശനഷ്ടം ഉണ്ടായി. അതിനാല്‍ തന്നെ തൊഴിലാളികള്‍ കനാലില്‍ നിന്നും സ്ഥിരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: