ആലപ്പുഴ: പ്രാര്‍ത്ഥനകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഫലങ്ങളും ഉണ്ടാകില്ലെന്നും അതിനാല്‍ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒന്നിച്ച് കൊണ്ടുപോകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. കോട്ടയം തിരുനക്കരയില്‍ നടക്കുന്ന അഖിലകേരള ഗുരുനാരായണ ദര്ശനവിചാരസത്ര വേദിയില്‍ ഉയര്‍ത്താനുള്ള പതാകയുടെ സമര്‍പ്പണ സമ്മേളനം കിടങ്ങാംപറമ്പ് ക്ഷേത്ര ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന് ശ്രേഷ്ടമായ ദര്‍ശന സായൂജ്യം നല്കിയ ഋഷിശ്വരന്മാരാണ് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും. പരസ്പര സ്നേഹബന്ധത്തിന്റെയും വിശ്വാസത്തിന്റെയും അറിവിന്റെയും ഔന്നിത്യം സൃഷ്ടിച്ചവരാണ് ഇരുവരും. ഭഗവത്ഗീത നന്നയി വായിക്കാനും അത് അവതരിപ്പിക്കാനും അറിയുന്ന കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് ആവശ്യമായ പണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു
എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി ശ്രീനാരായണഗുരു വിശ്വധര്‍മ്മ മഠാധിപതി ശിവബോധാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണവും പതാക സമര്‍പ്പണവും നിര്‍വ്വഹിച്ചു. യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്, പി. ഹരിദാസ്, എം. രാജേഷ്, കെ.പി. പരീക്ഷിത്ത്, സന്ധ്യാസിജു, പി.വി. വേണുഗോപാല്‍, ദിലീപ് കുമാര്‍, എ.കെ. രംഗരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: