എരുമേലി: സിപിഎം നേതൃത്വത്തിലുള്ള എരുമേലി ഗ്രാമ പഞ്ചായത്ത് ഭരണം വന്‍ പരാജയമെന്ന് സിപിഐ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളെ പോലെ കാണുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ മനോഭാവം മാറണമെന്നും, പഞ്ചായത്ത് ഭരണം ജനങ്ങളുടെ വിശ്വാസത്തിനനുസരിച്ച് ഉയരുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
ഒരുങ്കല്കടവ് ആറ്റുപുറംമ്പോക്ക് പഞ്ചായത്ത് കേസ് നടത്തി തിരിച്ചുപിടിച്ച കയ്യേറ്റ ഭൂമിയിലെ മരങ്ങള്‍ വെട്ടിയെടുക്കാന്‍ കയ്യേറ്റക്കാര്‍ക്ക് പ്രസിഡന്റ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ഇവര്‍ പറഞ്ഞു. നേര്‍ച്ചപ്പാറയില്‍ പഞ്ചായത്ത് വക പുറംമ്പോക്കില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടി കടത്തിയ സംഭവം വിജിലന്‍സ് അന്വേഷണത്തിന് വിടാന്‍ കമ്മറ്റി തീരുമാനിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.
പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങളുടെ മിനിട്സ് ബുക്ക് തയ്യാറാക്കി നല്‍കുന്നതിലും, കവുങ്ങുംകുഴിയിലെ ഖരമാലിന്യ സംസ്ക്കരണം, സ്ലോട്ടര്‍ ഹൗസ്, വൃദ്ധസദനം, അടക്കം ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു പദ്ധതി പോലും പൂര്‍ത്തീകരിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ട് വാര്‍ഡുകള്‍ക്ക് വിതരണം ചെയ്യുന്നതിലും മനഃപൂര്‍വ്വമുള്ള വീഴ്ചകള്‍ നിരവധിയാണ്. കേരളോത്സവം നടത്താതിരിക്കുക, വികസനത്തിനായി ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങള്‍ മറച്ചുവക്കുക, വസ്തു നികുതി പിരിക്കുന്നതിലെ അനാസ്ഥ അടക്കം ഭരണം നടപ്പാക്കുന്നതില്‍ പ്രസിഡന്റ് വന്‍ പരാജയമായിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
16-17 സാമ്പത്തിക വര്‍ഷത്തില്‍ 84% തുക ചെലവഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 54% മായി കുറഞ്ഞത് ഭരണത്തിലെ ഗുരുതരമായ വീഴ്ചയാണ്. സ്തുതിപാഠകരുടെ കൈകളിലാണ് പഞ്ചായത്ത് ഭരണം നടക്കുന്നത്. പ്രൈവറ്റ് ബസ് സ്റ്റാന്ന്റിലേയും ,കെഎസ്ആര്റ്റിസിയിലെയും കംഫര്‍ട്ട് സ്റ്റേഷനുകള്‍, വിശ്രമകേന്ദ്രം നിര്‍മ്മിക്കല്‍, ഒഴക്കനാട് കോളനിയിലെ പട്ടയ വിതരണ പ്രശ്നം,വഴിവിളക്ക് പ്രശ്നം, പഞ്ചായത്തിലെ ഒഴിവ് നികത്തല്‍ ,പഞ്ചായത്തില്‍ സിസി റ്റിവി സ്ഥാപിക്കല്‍, പഞ്ചിംഗ് സംവിധാനം എന്നിവയടക്കം തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും നടപ്പാക്കാനുള്ള ലക്ഷണം കാണുന്നില്ലെന്നും അവര്‍ പറഞ്ഞു.
അഴിമതിയുടെ കൂത്തരങ്ങായി മാറുന്ന പഞ്ചായത്തില്‍ പ്രസിഡന്റ് പൂര്‍ണ്ണ പരാജയമായെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും മുഖ്യഘടകകക്ഷി കൂടിയായ സിപിഐ നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്തംഗങ്ങളോടു പോലും വിവേചനമായി പെരുമാറുന്ന പ്രസിഡന്റിനെതിരെ സിപിഎമ്മില്‍ തന്നെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞതായും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ മുന്‍ പ്രസിഡന്റും വാര്‍ഡംഗവുമായ വി.പി സുഗതന്, കിസാന്‍ സഭ സംസ്ഥാന കമ്മറ്റിയംഗം റ്റി.എച്ച് ആസാദ്, എരുമേലി ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എം.എന്‍ രാജപ്പന്, പി.എം ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: