കോട്ടയം: തൃശൂര്‍ പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി, ബിഡിജെഎസ്, യുഡിഎഫ് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. ഹര്‍ത്താല്‍ ആരംഭിച്ച രാവിലെ 6മുതല്‍ വൈകിട്ട് ആറുവരെ നാടും നഗരവും നിശ്ചലമായി. കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍പോലും നിരത്തിലിറങ്ങാന്‍ മടിച്ചു.
സമരാനുകൂലികള്‍ നഗര ഗ്രാമീണ കേന്ദ്രങ്ങളില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ടുചെയ്തില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികളുമായെത്തിയ വാഹനങ്ങളെ സമരാനുകൂലികള്‍ തടഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: