ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം പി.വി. സിന്ധു ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. അടുത്തിടെ നടത്തിയ മികച്ച പ്രകടനങ്ങളാണ് സിന്ധുവിന് കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിച്ചത്. നേരത്തെ അഞ്ചാമതായിരുന്ന സിന്ധു മൂന്ന്സ്ഥാനങ്ങള് മുന്നേറിയാണ് രണ്ടിലെത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാത്തെ ഇന്ത്യന്‍ വനിതയാണ് 21കാരിയായ സിന്ധു. നേരത്തെ സൈന നെഹ്വാള് ലോക ഒന്നാം നമ്പറായിരുന്നു.
നേരത്തെ രണ്ടാമതായിരുന്ന സ്പെയിനിന്റെ കരോലിന മാരിന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനീസ് തായ്പേയുടെ തായ് സു യിങ് ആണ് ഒന്നാമത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ഫൈനലില്‍ സിന്ധു കരോലിനയെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ തന്നെ സിന്ധു പുറത്താവുകയും ചെയ്തു.
മറ്റൊരു സൂപ്പര്‍താരമായ സൈന നെഹ്വാള് ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഒമ്പതാമതായി. അതേസമയം പുരുഷ റാങ്കിങ്ങില്‍ ഒരൊറ്റ ഇന്ത്യന്‍ താരവും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. മലേഷ്യയുടെ ചി ലോങ് വെയ് ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സ്ല്സെന്, യാന്‍ ഒ ജോര്ജെന്സന് എന്നിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: