ന്യൂദല്‍ഹി: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ നേരിടാന്‍ തയാറെന്ന് ബിജെപി നേതാക്കള്‍ എല്‍.കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും സുപ്രീംകോടതിയെ അറിയിച്ചു. ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് നിലപാട് അറിയിച്ചത്.
തര്‍ക്കമന്ദിരവുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍. മന്ദിരം തകര്‍ന്നത് റായ്ബറേലി കോടതിയില്‍. അദ്വാനിയെ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട ഗൂഢാലോചനക്കേസ് ലക്നൗ കോടതിയില്‍. രണ്ടും ഒരു കോടതിയിലേക്ക് മാറ്റണമെന്നും ഗൂഢാലോചന കേസില്‍ വെറുതെ വിട്ടവരെ വിചാരണ നടത്താന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
സിബിഐയുടെ വാദത്തോട് അനുകൂലിച്ച കോടതി രണ്ടര പതിറ്റാണ്ടായിട്ടും കേസില്‍ തീര്പ്പുണ്ടാവാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റി രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം നല്‍കുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. കേസ് വിധി പറയാനായി മാറ്റിവച്ചു. ജസ്റ്റിസുമാരായ പി.സി. ഘോഷ്, റോഹിങ്ടണ്‍ നരിമാന് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: