തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി, ബിഡിജെഎസ്, യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി നിരത്തിലിറങ്ങിയില്ല. അന്യസംസ്ഥാന വാഹനങ്ങള്‍ അതിര്‍ത്തിയിലെത്തി തിരിച്ചുപോയി. ബിജെപിയുടെ നേതൃത്വത്തില്‍ മണ്ഡലകേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു.നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാല പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു.സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഹര്‍ത്താല്‍ സാരമായി ബാധിച്ചു.അവശ്യ സര്‍വ്വീസുകളെ ഒഴിവാക്കിയായിരുന്നു ഹര്‍ത്താല്‍. ട്രെയിനില്‍ എത്തിയ യാത്രക്കാരെ വിവധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ പോലീസ് സംവിധാനം ഒരുക്കിയിരുന്നു. എങ്ങും കനത്ത സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
മഹിജയുടെ ദീനരോദനം ജനങ്ങള്‍ ഏറ്റെടുത്ത പ്രതീതി ആയിരുന്നു ജില്ലയിലുടനീളം പ്രകടമായത്. തിരുവന്തപുരം മണ്ഡലം പ്രസിഡന്റ് രാജശേഖരന്, നേതാക്കളായ കരമന അജിത്, മുക്കംപാലമൂട് ബിജു, പോങ്ങുംമൂട് വിക്രമന്, ചെമ്പഴന്തി ഉദയന്‍, കല്ലയം വിജയകുമാര്‍, പാങ്ങപ്പാറ രാജീവ് എന്നിവര്‍ സെക്രട്ടേറിയേറ്റിലേക്ക് നടന്ന പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: