ജമ്മുകശ്മീര്‍: സൈനികമേധാവി ബിക്രം സിംഗ് ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ചു. ഔദ്യോഗികമായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് ബിക്രം സിംഗ് കാശ്മീരിലെത്തുന്നത്. ഉദ്ദംപൂരിലെ സൈനികആസ്ഥാനമാണ് ബിക്രം സിംഗ് സന്ദര്‍ശിച്ചത്. കാശ്മീരിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ഉയര്‍ന്ന സൈനികോദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായ ചര്‍ച്ച നടത്തി. അതിര്‍ത്തിയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനുള്ള സംവിധാനങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്. നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ കെ.ടി.പട്നായിക്ക് സൈനികമേധാവിയോട് സുരക്ഷാസംവിധാനങ്ങള്‍ വിശദീകരിച്ചു.
നുഴഞ്ഞുകയറ്റം തടയാനുള്ള സാങ്കേതികവിദ്യകളെക്കുറിച്ചും അദ്ദേഹം ബിക്രംസിംഗിനെ ധരിപ്പിച്ചു. സൈന്യത്തിന്റെ പ്രത്യോകാധികാരനിയമത്തെക്കുറിച്ചും സൈനികമേധാവി ചര്‍ച്ച നടത്തി.
ഇതിനിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാക്കിസ്ഥാനോട് ഇന്ത്യന്‍ സൈന്യം ശക്തമായ പ്രതിഷേധമറിയിച്ചു. അതിര്ത്തിരേഖയ്ക്കടുത്തുള്ള പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലാണ് പാക്കിസ്ഥാന് കഴിഞ്ഞ ദിവസങ്ങളില്‍ വെടിവെയ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് പാക്കിസ്ഥാന് വെടിവയ്പ്പ് നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ആര്.കെ പല്ട അറിയിച്ചു.
ബുധനാഴ്ചയും പാക്കിസ്ഥാന് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വെടിവയ്പ് നടത്തിയിരുന്നു. ഈയാഴ്ച ഇത് മൂന്നാംതവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനും വെടിനിര്‍ത്തല്‍ ലംഘനത്തിനുമെതിരെയാണ് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥര്‍ പാക്കിസ്ഥാന് സൈന്യത്തെ ശക്തമായ പ്രതിഷേധമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: