വളയം(കോഴിക്കോട്): ”അമ്മയെ നടുറോഡിലിട്ട് മര്‍ദ്ദിക്കുന്ന നേരം കൊണ്ട് പോലീസിന് ഏട്ടനെ കൊന്നവരെ പിടിക്കാമായിരുന്നില്ലെ?” ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് കൈകാര്യം ചെയ്ത ദൃശ്യങ്ങള്‍ കണ്ട ഞെട്ടല്‍ മാറാതെ സഹോദരി അവിഷ്ണ ചോദിച്ചു.
ഏട്ടന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അമ്മയും ബന്ധുക്കളും തെരുവോരത്ത് നിരാഹാരമിരിക്കുമ്പോള്‍ ഞാന്‍ എങ്ങനെ ഭക്ഷണം കഴിക്കും. അതിനാല്‍ ഞാനും വീട്ടില്‍ നിരാഹാരത്തിലാണ്, അവിഷ്ണ പറഞ്ഞു. മൂന്ന് മാസമായി ഏട്ടന് മരിച്ചിട്ട് ഞങ്ങള്‍ ആരുടെയെല്ലാം കാലുപിടിച്ചു. ആര്‍ക്കെല്ലാം നിവേദനം നല്കി. എന്നിട്ടും നീതി കിട്ടിയില്ല.
കഴിഞ്ഞ വിഷുവിന് ഏട്ടന് ഞങ്ങളെ കണി കാണിച്ചത് സഖാവ് പിണറായി വിജയന്റെ പടമായിരുന്നു. എന്നിട്ടും ആ ഏട്ടന്റെ കൊലയാളികളെ പിടിക്കുന്നതിനു പകരം നീതി ചോദിച്ച് ഡിജിപിയെ കാണാന്‍ എത്തിയ അമ്മയെ തെരുവിലിട്ട് മര്‍ദ്ദിക്കുകയാണോ വേണ്ടിയിരുന്നത്. അമ്മയെ തെരുവില്‍ മര്‍ദ്ദിച്ച പോലീസിനെ ഞാന്‍ കൃഷ്ണദാസിനെ പൊലെ വെറുക്കുന്നു. അമ്മ നിരാഹാരം അവസാനിപ്പിക്കുന്നത് വരെ ഞാനും നിരാഹാരത്തിലായിരിക്കും. മൂന്ന് മാസമായി ശരിയാവണ്ണം ഭക്ഷണം പോലും കഴിക്കാതെ കിടന്ന അമ്മയെ ആണ് അവര്‍ റോഡിലൂടെ വലിച്ചിഴച്ചത് ഇത്രയും ക്രൂരത കാട്ടിയത്.
അവിഷ്ണ നിരാഹാരം തുടങ്ങിയതോടെ വീട്ടിലുള്ള എല്ലാവരും കുട്ടിക്ക് പിന്തുണയുമായി നിരാഹാര സമരത്തില്‍ പങ്കു ചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: