തിരുവനന്തപുരം: ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയേയും കുടുംബത്തെയും പോലീസ് ക്രൂരമായി ആക്രമിച്ചതിനെ ന്യായീകരിച്ച് സിപിഎം. പോലീസ് പെരുമാറിയത് സര്‍ക്കാര്‍ നയം അനുസരിച്ചാണ് എന്നാണ് സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ജിഷ്ണുവിന്റെ അമ്മയെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് സംസ്ഥാന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. മഹിജയ്ക്ക് ഒപ്പമുണ്ടായിരുന്നവരാണ് പ്രകോപനം സൃഷ്ടിച്ചത്. ഡിജിപി ആസ്ഥാനത്തിന് മുന്നില്‍ നടന്ന സമരം യാദൃശ്ചികമായിരുന്നില്ല. ബിജെപി, കോണ്‍ഗ്രസ്സ് നേതാക്കള്‍ ആണ് സമരത്തിന് പിന്നിലെന്നും സിപിഎം ആരോപിക്കുന്നു.
പോലീസ് നടപടിക്കെതിരെ പ്രതികരിച്ച എംഎ ബേബിയെ മുഴുവനായും തള്ളിക്കളയുന്ന തരത്തിലാണ് സിപിഎം വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി, കോണ്‍ഗ്രസ്സ് മുന്നണിയുടെ ദുഷ്ടലാക്ക് ജിഷ്ണുവിന്റെ കുടുംബം തിരിച്ചറിയണമെന്നും സിപിഎം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: