ആലപ്പുഴ: ജില്ലയിലെ മുപ്പത്തിയഞ്ച് ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ട്ടിക്കും പോലീസിനും ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ക്ഷേത്രങ്ങളുടെ ലിസ്റ്റ് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലയളവിലാണ് ജില്ലയില്‍ മാഫിയാസംഘങ്ങള്‍ ശക്തിപ്രാപിച്ചത്. കഴിഞ്ഞ ഒന്‍പതു മാസത്തെ പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ഇവരെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
ഹരിപ്പാട് നടന്ന മൂന്നു കൊലപാതകങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ അന്വേഷിച്ചാല്‍ രമേശ് ചെന്നിത്തല പോലും കേസില്‍ പ്രതിയാകും. ജില്ലയിലെ വിദ്യാലയങ്ങളില്‍ മയക്കുമരുന്നു മാഫിയ ആധിപത്യം വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ പുതിയകാര്യങ്ങളല്ല.
എന്നാല്‍ പോലീസ് മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ തയ്യാറാകുന്നില്ല. ആലിശ്ശേരി ക്ഷേത്രത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സജി ചെറിയാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: