മുഹമ്മ: കഞ്ഞിക്കുഴിയിലെ ചൊരിമണലില്‍ പച്ചക്കറികള്‍ മാത്രമല്ല കപ്പലണ്ടിയും വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കെട്ടിട നിര്‍മ്മാണ എഞ്ചിനീയറായ മണപ്പാട്ട് സൈനുമോന്‍. പരീക്ഷണ അടിസ്ഥാനത്തില്‍ സൈനുമോന്‍ 50 സെന്റിലാണ് കപ്പലണ്ടി കൃഷി ചെയ്തത്.
വാണിജ്യാടിസ്ഥാനത്തില്‍ സൂര്യകാന്തിയും ചോളവും കൃഷി ചെയ്ത് നൂറുമേനി വിളവ് നേടിയിട്ടുള്ള സൈനുമോന്‍ കപ്പലണ്ടി കൂടാതെ ഇത്തവണ കടുകും വിളവിറക്കിയിരുന്നു. കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഗംഗ സ്വാശ്രയ സംഘം നടത്തിവരുന്ന വൈവിധ്യ കൃഷിയുടെ ഭാഗമായാണ് കപ്പലണ്ടിയും പാകിയത്. കപ്പലണ്ടി വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ.എം സന്തോഷ്കുമാര്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: