തിരുവനന്തപുരം: മഹിജയ്ക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിക്കുന്നത് സിപിഎമ്മിലെ ക്രിമിനലുകള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ക്രിമിനലുകള്‍ക്ക് മാത്രമാണ് അതില്‍ അസ്വാഭാവികത തോന്നാത്തത്. സിപിഎമ്മിലെ ജനാധിപത്യ ബോധമുള്ളവര്‍ അതിനെ എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. പിണറായി വിജയന്, എം.എം. മണി, പി. ജയരാജന് എന്നിവര്‍ മാത്രമാണ് അതിനെ ന്യായീകരിക്കുന്നത്.
പോലീസ് നടപടിയെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ച സ്ഥിതിക്ക് അന്വേഷണം പ്രഹസനം ആകുമെന്ന കാര്യം ഉറപ്പാണ്. ദുരഭിമാനം വെടിഞ്ഞ് മഹിജയെ കാണാന്‍ പിണറായി തയ്യാറാകണം. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാത്ത പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: