കോട്ടയം: നവോത്ഥാനത്തിലേക്ക് നയിച്ച ഗുരുദേവ ദര്‍ശനങ്ങള്‍ മനസ്സിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ അഭിപ്രായപ്പെട്ടു. ഗുരുനാരായണ സേവാനികേതന്‍ തിരുനക്കര സ്വാമിയാര് മഠത്തില്‍ സംഘടിപ്പിച്ച അഖില കേരള ഗുരുനാരായണ ദര്ശനവിചാര സത്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ ദര്‍ശനങ്ങളെ മുറുകെ പിടിച്ചാണ് വലിയൊരു ജനത ഉന്നതങ്ങളിലേക്ക് പിടിച്ച് കയറിയത്. ലൗകിക ദര്‍ശനത്തെയും ആധ്യാത്മിക ദര്‍ശനത്തെയും ഒരുപോലെ സംഗമിപ്പിച്ചാണ് നവോത്ഥാനത്തിലേക്ക് ഗുരുദേവന് നയിച്ചത്. അതുകൊണ്ടാണ് ഗുരുദേവ ദര്‍ശനങ്ങളും ജീവിതചര്യയും ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.എന്‍. ബാലാജി അധ്യക്ഷനായി. തൃക്കൈക്കോട്ടു സ്വാമിയാര്‍മഠം മഠാധിപതി ബ്രഹ്മാനന്ദതീര്‍ത്ഥ ദീപം തെളിയിച്ചു.
സ്വാമി ധര്‍മ്മചൈതന്യ സത്ര സന്ദേശം നല്കി. ധര്‍മ്മവൃത സ്വാമി, ഗുരുനാരായണ സേവാനികേതന്‍ ആചാര്യന് എ.വി.അശോകന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ഡോ. വിശ്വനാഥന് നമ്പൂതിരി, സജീവ് കൃഷ്ണന്, എന്‍.എസ്. അരവിന്ദാക്ഷന് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജേന്ദ്രപ്രസാദ് സ്വാഗതവും മോഹന്‍ദാസ് കരിപ്പാടം നന്ദിയും പറഞ്ഞു. സത്രം ഞായറാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: