മോസ്കോ: തീവ്രവാദ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതോടെ യഹോവ സാക്ഷികളെ നിരോധിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ക്രിസ്ത്യന്‍ ആശയങ്ങള്‍ പിന്തുടരുന്ന ഈ സംഘടനയില്‍ ഇന്ത്യയിലടക്കം ആഗോളതലത്തില്‍ എട്ടു കോടിയോളം അനുയായികളുണ്ടെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ദേശീയ ഗാനം ആലപിക്കാതിരിക്കാന്‍ കോടതിയെ സമീപിച്ചവരാണ് യഹോവ സാക്ഷികള്‍.
റഷ്യയില്‍ രണ്ടു ലക്ഷത്തോളം യഹോവ സാക്ഷികളുണ്ടെന്നാണ് കരുതുന്നത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് ആസ്ഥാനം. തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നേരത്തേ ഈ സംഘടനയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ മോസ്കോ ഹൈക്കോടതിയെ സമീപിച്ചരിക്കുന്നത്. കേസില്‍ കോടതി വാദം ആരംഭിച്ചു. സര്‍ക്കാര്‍ നിലപാടിനെ ശക്തമായി എതിര്‍ത്ത് യഹോവ സാക്ഷികളുടെ അഭിഭാഷകരും രംഗത്തുണ്ട്.
റഷ്യയുടെ നിയമങ്ങള്‍ അനുസരിക്കാതെ തീവ്ര നിലപാടുകളോടെ പ്രവര്‍ത്തിക്കുകയും മറ്റു ജനവിഭാഗങ്ങളുമാ3യി സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുകയാണ് യഹോവ സാക്ഷികള്‍ എന്നാണ് നിയമ വകുപ്പിന്റെ അഭിഭാഷകന് കോടയില്‍ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: