വാഷിംഗ്ടണ്‍: സിറിയന്‍ വ്യോമതാവളത്തില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു. ആറു മിഗ് 23 വിമാനങ്ങളും തകര്‍ന്നു. സിറിയന്‍ സര്‍ക്കാരിന്റെ രാസായുധ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് അമേരിക്കയുടെ ഈ സൈനിക നടപടി.
മെഡിറ്ററേനിയന്‍ കടലിലെ രണ്ടു യുദ്ധക്കപ്പലുകളില്‍ നിന്ന് 59 ടോമാഹാക്ക് മിസൈലുകളാണ് അമേരിക്കന്‍ സൈന്യം സിറിയന്‍ വ്യോമ താവളത്തിലേക്ക് തൊടുത്തുവിട്ടത്. സിറിയക്കെതിരേ അമേരിക്കയുടെ നേരിട്ടുളള ആദ്യത്തെ ആക്രമണമാണിത്.
സിറിയയിലെ ബാഷര്‍ അല്‍ അസാദ് ഭരണകൂടത്തിന്റെ രസായുധ ഉപയോഗം തടയുന്നതിനും അമേരിക്കയുടെ ദേശീയ സുരക്ഷ കണക്കിലെടുത്തുമാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. സിറിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിമതര്‍ക്കെതിരെ നടത്തിയ രാസായുധ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 80 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: