കോഴിക്കോട:് ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ച കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ആര്. പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും പിണറായി വിജയന് ഭയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ മരണം സംഭവിച്ച് 90 ദിവസം പിന്നിട്ടിട്ടും ദുരൂഹത മാറുന്നില്ല. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപി ഓഫീസില്‍ നടത്തിയ ജനകീയ സമരത്തെ അടിച്ചമര്‍ത്തി. പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണ്.
മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവരെ പോലീസ് അക്രമിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സി ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല. നിയമന നിരോധനമാണ് കേരളത്തില്‍ നടക്കുന്നത്. റാങ്ക്ലിസ്റ്റില് കയറിയ യുവാക്കളുടെ പ്രതീക്ഷകള്‍ തട്ടി തെറിപ്പിക്കുകയാണ് സര്‍ക്കാരെന്നും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പ്രഭീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ടി. വിപിന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബി. ദിപിന്, സംസ്ഥാന സമിതി അംഗം അഭിലാഷ്, ടി. നിവേദ്, ജില്ലാ സെക്രട്ടറി അനീഷ് കുട്ടല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: