തൃപ്രയാര്‍: മത്സ്യബന്ധന വല പാറയില്‍ കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടം.ചേറ്റുവ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിനു പോയ വള്ളത്തിന്റെ മത്സ്യം നിറഞ്ഞ വല കടല്പ്പാറയിലും അന്യസംസ്ഥാന തൊഴിലാളികള്‍ അശാസ്ത്രീയമായി മീന്‍ പിടിക്കാന്‍ കടലില്‍ നിക്ഷേപിച്ച ഉപകരണങ്ങളിലും കുടുങ്ങിയാണ് ഏതാണ്ട് പൂര്‍ണ്ണമായി കീറി നശിക്കുകയും മത്സ്യം മുഴുവന്‍ നഷ്ടപ്പെടുകയും ചെയ്തത്.
നാട്ടിക ബീച്ചിലെ ഗുരുദക്ഷിണ വള്ളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വന്‍ നഷ്ടം സംഭവിച്ചത്.8 ലക്ഷത്തിനു മുകളില്‍ രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.കൂടാതെ വല കേടുപാട് തീര്‍ക്കുന്നതു വരെ ഏതാനും തൊഴില്‍ ദിനങ്ങള്‍ കൂടി മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമാകും. നാട്ടിക ബീച്ചിലെ മത്സ്യത്തൊഴിലാളികള്‍ ഏതാനും പേര് ചേര്‍ന്ന് സര്‍ക്കാര്‍ – സര്‍ക്കാരിതര ഏജന്‍സികളുടെ സഹായത്തോടെ യും സ്ഥലത്തിന്റെയും മറ്റ് രേഖകള്‍ ഈട് നിന്ന് കടം വാങ്ങിയുമാണ് ഒരു കോടിയിലധികം രൂപ ചെലവ് ചെയ്ത് വള്ളമിറക്കിയത്.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ വല കേടുപാട് തീര്‍ക്കാന്‍ കഴിയൂ എന്നാണ് തൊഴിലാളികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: