കൊയിലാണ്ടി: ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം. ക്ഷേത്രോത്സവം അലങ്കോലമാക്കുകയും ചെയ്തു. എളാട്ടേരി ശ്രീ തെക്കെയില്‍ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് ഡിവൈഎഫ്ഐ, സിപിഎം സംഘം വ്യാപക അക്രമം അഴിച്ചുവിട്ടത്.
ഉത്സവത്തിനെത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും അക്രമം ഉണ്ടായി. നടുക്കണ്ടി രാമകൃഷ്ണന്റെ മകന് സനൂപ്, ചാത്തോത്ത് രാധ എന്നിവര്‍ക്ക് അക്രമത്തില്‍ മാരകമായി പരിക്കേറ്റു. അനൂപിനെ കൊയിലാണ്ടി ഗവ. ആശുപത്രിയിലും രാധയെ മൊടക്കല്ലൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ വ്യാപക അക്രമമാണ് ക്ഷേത്ര പരിസരത്ത് അഴിച്ചുവിട്ടത്. കയ്യില്‍ പച്ചകുത്തുന്നവരുടെ അടുത്ത് ചെഗുവേരയുടെ ചിത്രം ഇല്ലെന്ന് പറഞ്ഞാണ് അക്രമത്തിന് തുടക്കമിട്ടത്. പച്ചകുത്തുന്നവരുമായുണ്ടായ തര്‍ക്കം ക്ഷേത്രാത്സവം അലങ്കോലപ്പെടുത്തുന്നതില്‍ വരെയെത്തി. ചെണ്ടമേളവും ക്ഷേത്രചടങ്ങുകളും വരെ അക്രമികള്‍ തടസ്സപ്പെടുത്തി. ഡി. വിപിന്‍ദാസ്, പി. അരുണ്‍, ജി. അരുണ്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചുവിട്ടത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെയും സ്ഥലം എംഎല്‍എയുടെയും ഒത്താശയോടെയാണ് അക്രമമെന്ന് ആരോപണമുണ്ട്.
ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്ന വഴിയിലും അക്രമികള്‍ അഴിഞ്ഞാടി. ബിജെപി, ആര്‍എസ്എസ്, ഹിന്ദുഐക്യവേദി കൊടിമരങ്ങളും ബസ് സ്റ്റോപ്പുകളും തകര്‍ത്തു. പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി കീറിയെറിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: