പൂനെ: ഐപിഎല്‍ പത്താം പതിപ്പിന്റെ രണ്ടാം മത്സരത്തില്‍ തന്നെ ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. പൂനെ സൂപ്പര്‍ ജയന്റിന്റെ അശോക് ദിന്ഡക്കാണ് ഈ റെക്കോര്‍ഡ് സ്വന്തമായത്.
അവസാന ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന ചീത്തപ്പേരാണ് ദിന്‍ഡക്ക് സ്വന്തമായത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന്റെ അവസാന ഓവറില്‍ 30 റണ്‍സ് വഴങ്ങിയതോടെയാണ് ഈ റെക്കോര്‍ഡ് ദിന്‍ഡക്ക് സ്വന്തമായത്. ദിന്‍ഡ എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്സും ഒരു ഫോറുമുള്‍പ്പെടെ ഹാര്‍ദിക് പാണ്ഡ്യയാണ് 30 റണ്‍സ് അടിച്ചുകൂട്ടിയത്.
27 റണ്‍സ് വീതം അവസാന ഓവറില്‍ വഴങ്ങിയ ഡേവിഡ് ഹസ്സിയുടെയും രാഹുല്‍ ശുക്ലയുടെയും റെക്കോര്‍ഡാണ് ദിന്‍ഡയുടെ പേരിലേക്ക് മാറിയത്. 2013ലെ ഐപിഎല്‍ മത്സരത്തില്‍ പൂനെ വാറിയേഴ്സിനായി കളിക്കുമ്പോഴും 2011ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിക്കുമ്പോഴും ദിന്‍ഡ അവസാന ഓവറില്‍ 26 റണ്‍സ് വഴങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: