നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാവിളയാട്ടം, ബിജെപി പ്രവര്‍ത്തകന്റെ വീട് തീയിട്ടു നശിപ്പിച്ചു. ബിജെപി ബൂത്ത് പ്രസിഡന്റുമായ കൂട്ടപ്പന പവിത്രാനന്ദപുരം കോളനിയില്‍ വേണുവിന്റെ വീടിനാണ് ഗുണ്ടാസംഘം തീയിട്ടത്. വീടിനകത്തെ ഫര്‍ണിച്ചറുകളും ഗൃഹോകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. വീട് കത്തുന്നതു കണ്ട അയല്‍വാസികളുടെ നിലവിളികേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. കൂട്ടപ്പന വാര്‍ഡില്‍ സിപിഎമ്മിന്റെ ഒത്താശയോടെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് വേണുവിന്റെവീടിന് തീയിട്ടതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
സിപിഎമ്മിന്റെ പ്രാദേശികനേതാക്കളുടെ ഒത്താശയോടെയാണ് ഗുണ്ടാവിളയാട്ടവും അക്രമണങ്ങളും അരങ്ങേറുന്നത്. രണ്ടുമാസത്തിനുള്ളില്‍ നെയ്യാറ്റിന്‍കരയില്‍ മാത്രം ഇരുപതിലധികം അക്രമണങ്ങളാണ് ഉണ്ടായത്. ഈ അക്രമണങ്ങളില്‍ പ്രതിചേര്ക്കപ്പെട്ടിട്ടുള്ളതും സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകളാണ്. എന്നാല്‍ പ്രതിചേര്‍ക്കപ്പെടുന്ന അക്രമികളെ പോലീസ്ഉദ്യോഗസ്ഥര്‍ നിസ്സാരകേസ്സുകള് ചുമത്തി പറഞ്ഞുവിടുകയാണെന്നും പരാതി ഉയരുന്നു. അതിനാല്‍ നെയ്യാറ്റിന്‍കരയിലെ വഴുതൂരിലും കൂട്ടപ്പനയിലും ഇത്തരം അക്രമങ്ങളും ഗുണ്ടാവിളയാട്ടങ്ങളും വര്‍ധിക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ്സ്റ്റേഷനില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുമുണ്ട്.
തുടര്‍ച്ചയായുള്ള ഇത്തരം ഗുണ്ടാവിളയാട്ടത്തിനെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ജനകീയസമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി നേതാക്കളായ മഞ്ചന്തല സുരേഷ്, കൂട്ടപ്പന മഹേഷ്, ആലംപൊറ്റ ശ്രീകുമാര്‍, മണികണ്ഠന്, ഗിരീഷ്ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: