ന്യൂദല്‍ഹി: മലയാളചലച്ചിത്ര ലോകത്തിന് സുരഭിലമായ നിമിഷങ്ങള്‍ സമ്മാനിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരം. മിന്നാമിനുങ്ങ് എന്ന ചിത്രത്തില്‍ ഉജ്വലമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കുറിച്ചിട്ട സുരഭി ലക്ഷ്മി പന്ത്രണ്ടു വര്‍ഷത്തിനു ശേഷം മലയാളത്തിലേക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊണ്ടുവന്നു.
മികച്ച തിരക്കഥക്കുള്ള പുരസ്കാരം മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്കരന് സ്വന്തമാക്കിയതും ശ്രദ്ധേയമായി. മോഹന്‍ലാല്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായപ്പോള്‍ പുലിമുരുകന്റെ ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന് മികച്ച സംഘട്ടന സംവിധായകനായി. മികച്ച ബാലതാരവും മലയാളത്തില്‍ നിന്നാണ്, ആദിഷ് പ്രവീണ്‍ (ചിത്രം കുഞ്ഞുദൈവം). ജയദേവന് മികച്ച ശബ്ദസംവിധായനായി (കാടുപൂക്കുന്ന നേരം). മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള സിനിമ.
അക്ഷയ്കുമാറാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ചിത്രം രുസ്തം. മനോജ് ജോഷിയാണ് മികച്ച സഹനടന്‍ (ചിത്രം: ദഷ്ക്രിയ). മികച്ച സഹനടി സൈറ വാസിം (ചിത്രം: ദംഗല്‍). ജനതാഗാരേജ്, പുലിമുരുകന്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. ജൂറി ചെയര്മാന് പ്രിയദര്‍ശനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മികച്ച ചിത്രം കാസവ് (മറാത്തി). സംവിധായകന്: രാജേഷ് മപുസ്കര്‍ (വെന്റിലേറ്റര്‍) ജനപ്രിയ ചിത്രം: ശതമാനം ഭവതി (തെലുങ്ക്) സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം: പിങ്ക്. സൗമ്യ സദാനന്ദന് സംവിധാനം ചെയ്ത ചെമ്പൈ: മൈ ഡിസ്കവറി ഒഫ് ലെജന്റ്, മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടി.
മറ്റ് അവാര്‍ഡുകള്‍-സംഗീത സംവിധാനം: ബാബു പദ്മനാഭ (ലാമ), ഛായാഗ്രാഹകന്‍: തിരുനാവുക്കരശ് (24 തമിഴ്ചിത്രം), എഡിറ്റിംഗ്: ജിഷ്ണു സെന്‍, നൃത്തസംവിധാനം: രാജു സുന്ദരം (ജനതാ ഗാരേജ്), മികച്ച ഗായിക: ഇമാന് ചക്രവര്‍ത്തി പ്രാക്തന്‍, ഗായകന്: സുന്ദര്‍ അയ്യര്‍ (ജോക്കര്‍-തമിഴ്), ഗാനരചയിതാവ്: വൈരമുത്തു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: