കൂത്തുപറമ്പ്: മമ്പറം പടിഞ്ഞിറ്റാമുറിയില്‍ പോലീസ് വാഹനം തടഞ്ഞ് നിര്‍ത്തി പോലീസുകാരെ അക്രമിച്ചു എന്നുള്ളത് കൂത്തുപറമ്പ് പോലീസ് കെട്ടിച്ചമച്ച കെട്ടുകഥയാണെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പിണറായില്‍ സഹോദരിയുടെ കല്യാണം ക്ഷണിക്കാന്‍ പോയപ്പോള്‍ ബിജെപി പ്രവര്‍ത്തകനായ നവജിത്തിനെയും സഹപ്രവര്‍ത്തകരെയും പോലീസ് പിടികൂടി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇല്ലാ കഥയുണ്ടാക്കി സിപിഎം നേതൃത്വത്തിന്റെ ചട്ടുകമായാണ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം പ്രവര്‍ത്തിക്കുന്നത്.
ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും കള്ള കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടിക്കെതിരെ മനുഷ്യാവാകാശ കമ്മീഷനെ സമീപിക്കുമെന്നും പാര്‍ട്ടി അറിയിച്ചു. പി.ആര്.രാജന് അധ്യക്ഷത വഹിച്ചു. ആര്.കെ.ഗിരിധരന്, എ.ജിനചന്ദ്രന്, കെ.പി.ഹരീഷ് ബാബു. കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: